Tuesday, 27 December 2016

നോട്ട് നിരോധനം

ഞെട്ടി ഉണര്‍ന്നു.
ഫോണ്‍ബെല്ലാണ്. ക്ലോക്കിലേക്ക് നോട്ടമെറിഞ്ഞു,
അയ്യോ, സമയം രാത്രി 11.50. എന്താപത്താണവോ?
മിടിക്കുന്ന ഹൃദയത്തോടെ ഫോണ്‍ എടുത്തു.
"ഹലോ...”

"ഞാനാ.”

നമ്പര്‍ അപ്പോഴാണ് നോക്കിയത്..

"എന്താ ഈ നേരത്ത്, എന്തെങ്കിലും..?”

"പേടിക്കാനൊന്നും ഇല്യ. ഞാനേയ് എടിഎമ്മിനു മുന്നിലാ.”

പച്ച തെറിയാണ് നാവില്‍ വന്നത്. ഇത് പറയാന്‍ കണ്ട നേരം.
ഒന്നും മറുത്തു പറഞ്ഞില്ല. സൗഹൃദം...

"അതേയ്... വേഗം പോന്നോളൂ.. ഇപ്പൊ ഒരു തെരക്കൂംല്യ.”

"എന്താ തനിക്ക് ഭ്രാന്താണോ? ഈ നേരത്ത്..”

"ഏട്ടാ, ഇപ്പോ സമയം 11.50. ഇപ്പോള്‍ വന്നാല്‍ ഇന്നത്തെ തിയതിക്കുള്ള 2000 കിട്ടും. ഒരു പത്ത് മിനിറ്റ് കഴിഞ്ഞാല്‍ തിയതി മാറും. അപ്പോഴും കിട്ടും 2000.”

അപ്പത്തന്നെ ചാടി എഴുന്നേറ്റ് എടിഎമ്മിലേക്ക് ഓടി..

Sunday, 17 July 2016

കുട്ടികൾ ഉണ്ടാവാൻ

ഭാര്യഭര്‍ത്താക്കന്മാര്‍ കുറെ നാളായി ശ്രമിച്ചിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ല. വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഭര്‍ത്താവിനാണ് പ്രശ്നം. മഹാമനസ്കനായ ഭര്‍ത്താവ് ഭാര്യയോട് വേറെ ആരില്‍ നിന്നെങ്കിലും ഗര്‍ഭം ധരിച്ചോളാന്‍ അനുവദിച്ചു. അവസാനം ഭാര്യ സമ്മതിച്ചു. ഒറ്റ കണ്ടീഷന്‍. കുട്ടി വേറെ ആരുടെയെങ്കിലും ആയാലും നമുക്ക് ഒരുമിച്ചു ജീവിക്കണം. നിങ്ങള്‍ വളരെ വലിയ നല്ല മനുഷ്യന്‍ ആണ്. ഭര്‍ത്താവും സമ്മതിച്ചു.

അങ്ങനെ ഭാര്യ ബീജ ബാങ്കുമായി ബന്ധപെട്ടു ഒരാളെ അയയ്ക്കാന്‍ പറഞ്ഞു. അയാള്‍ വരുന്ന ദിവസം രാവിലെ ഭര്‍ത്താവ് ടാറ്റ പറഞ്ഞു വൈകിട്ട് വരാം എന്നും പറഞ്ഞു സ്ഥലം വിട്ടു.

ആ സമയത്താണ് വീട് തോറും കേറിയിറങ്ങി ഫോട്ടോ എടുത്തു ജീവിക്കുന്ന ഒരാള്‍ അതേ വീട്ടില്‍ എത്തിയത്. കാളിംഗ് ബെല്‍ അടിച്ചു. സ്ത്രീ കരുതിയത് ബീജം കുത്തിവയ്ക്കാന്‍ വന്ന ആള്‍ ആയിരിക്കും എന്നാണ്.

വന്നയാള്‍ പറഞ്ഞു "അതായത് മേഡം.. ഞാന്‍ വന്നത്..."

"അറിയാം അറിയാം. അകത്തേക്ക് വന്നാട്ടെ. ഞാന്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു " എന്ന് സ്ത്രീ..

ഫോട്ടോഗ്രാഫര്‍ അന്തം വിട്ടു 'ങേ കാത്തിരിക്കുകയോ ? എന്നെയോ ? കൊള്ളാമല്ലോ. അത് പോട്ടെ. കുട്ടികള്‍ ആണ് എന്റെ പ്രത്യേകത എന്ന് അറിയാമോ ?"

ഫോട്ടോഗ്രഫര്‍ ഉദ്ദേശിച്ചത് കുട്ടികളുടെ ഫോട്ടോ എടുക്കുന്ന കാര്യം ആണ് സ്ത്രീ തെറ്റിദ്ധരിച്ചു എന്ന് പറയേണ്ടല്ലോ.

"ഹഹ അതാണ്‌ ഞാനും എന്റെ ഭര്‍ത്താവും ആഗ്രഹിച്ചതും. അകത്തേക്ക് വന്നു ഇരുന്നാട്ടെ. കുടിക്കാന്‍ ചായയോ കാപ്പിയോ ? "

കുറച്ചു കഴിഞ്ഞു സൌഹൃദ വര്‍ത്തമാനങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ത്രീ ലജ്ജയോടെ ചോദിച്ചു "എങ്ങിനെയാണ്.. തുടങ്ങുക ?"

ഫോട്ടോഗ്രാഫര്‍ ആത്മവിശ്വസത്തോടെ പറഞ്ഞു

"എല്ലാം എനിക്ക് വിട്ടു തന്നേക്കൂ.. ആദ്യം ബാത്ത് ടബ്ബില്‍ രണ്ടെണ്ണം, കിടക്കയില്‍ രണ്ടെണ്ണം,, സ്വീകരണ മുറിയിലെ തറയില്‍ വച്ച് രണ്ടെണ്ണം പിന്നെ സോഫയില്‍ ഒരെണ്ണം.. ഇങ്ങനെയാണ് ഞാന്‍ സാധാരണ എടുക്കാറുള്ളത്. ഞാന്‍ പറയുന്നപോലെ കിടക്കുകയോ ഇരിക്കുകയോ ചെയ്‌താല്‍ മാത്രം മതി. ബാക്കി ഞാന്‍ ചെയ്തോളാം. "

സ്ത്രീ അന്തം വിട്ടു. ങേ ? വെറുതെയല്ല ഭര്‍ത്താവിനു കുട്ടികള്‍ ഉണ്ടാവാഞ്ഞത്‌. ബാത്ത് ടബ്ബ്.. സ്വീകരണ മുറിയിലെ തറ.. ഇതൊന്നും നേരത്തെ പരീക്ഷിച്ചിട്ട് പോലും ഇല്ല. പിന്നെ ഒന്നൊ രണ്ടോ ആയാല്‍ ആശാന്‍ തളരും. ഇതിപ്പോ ഇയാള്‍ ഏഴെണ്ണം ഒറ്റയടിക്ക് എടുക്കുമത്രേ.. എനിക്ക് ബോധം ഉണ്ടാവുമോ എന്നെ ആലോചിക്കാന്‍ ഉള്ളൂ.

സ്ത്രീ പറഞ്ഞു "വെറുതെയല്ല ഞങ്ങള്‍ക്ക് ഇത് സാധിക്കാന്‍ പറ്റാഞ്ഞത്. താങ്കള്‍ പറഞ്ഞ പലതും ഞങ്ങള്‍ ചിന്തിച്ചിട്ട് പോലും ഇല്ല"

ഫോട്ടോഗ്രാഫര്‍ പുഞ്ചിരിച്ചു "മേഡം.. അത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും എപ്പോഴും വിജയിപ്പിക്കാന്‍ പറ്റണമെന്നില്ല. എങ്കിലും പല പൊസിഷനില്‍ ആറേഴു ആംഗിളില്‍ ഷോട്ട് എടുത്താല്‍ താങ്കള്‍ക്ക് തൃപ്തിയായ റിസള്‍ട്ട് ഉണ്ടാകും എന്ന് തോന്നുന്നു"

സ്ത്രീ : "അയ്യോ ആറേഴു തവണയോ ?"

ഫോട്ടോഗ്രാഫര്‍ " മേഡം ഞങ്ങളുടെ ഈ ബിസിനസില്‍ അകത്തേക്ക് കയറി അഞ്ചു മിനുട്ടില്‍ കാര്യം സാധിച്ചു ഇറങ്ങി പോകുന്നവര്‍ കണ്ടേക്കാം. അത് കൊണ്ട് കസ്ടമറിനു തൃപ്തി ഉണ്ടാകുമോ എന്ന് ആലോചിക്കാനേ ഉള്ളൂ"

സ്ത്രീ "ഇതൊന്നും അറിയില്ലായിരുന്നു ട്ടോ"

ഫോട്ടോഗ്രാഫര്‍ തന്റെ ബ്രീഫ് കേസ് തുറന്നു ഒരു ആല്‍ബം വലിച്ചെടുത്തു. നിറയെ കുട്ടികളുടെ ചിത്രങ്ങള്‍.

"ഈ കുട്ടിയെ കണ്ടോ ? ഒരു ബസിനു മുകളില്‍ വച്ച് എടുത്തതാ"

"അയ്യോ ബസിനു മുകളില്‍ വച്ചോ ?"

"ഈ ഇരട്ടക്കുട്ടികളെ കണ്ടോ ? കൊള്ളാം അല്ലെ ? എന്നെ സമ്മതിക്കണം. ഇവരുടെ അമ്മയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ വലിയ പാടായിരുന്നു. പക്ഷെ എന്റെ നിര്‍ബന്ധത്തിന്‍റെ ഫലം ആണ് ഈ മിടുക്കര്‍ കുട്ടികള്‍ "

"പ്രവര്‍ത്തിക്കാന്‍ പാടോ ?" സ്ത്രീയ്ക്ക് അത് അങ്ങോട്ട്‌ മനസിലായില്ല.

"അതെ. അവസാനം എനിക്കവരെ പാര്‍ക്കില്‍ കൊണ്ട് പോയി കാര്യം സാധിക്കേണ്ടി വന്നു. സംഗതി നടക്കുമ്പോള്‍ ചുറ്റും ആളുകൂടി. എന്തായിരുന്നു തിക്കും തിരക്കും"

"ങേ അത്രയധികം ആളുകള്‍ അത് നോക്കി നിന്നോ ? നിങ്ങള്ക്ക് രണ്ടു പേര്‍ക്കും സങ്കോചം ഒന്നും ഉണ്ടായില്ലേ ?"

"സങ്കോചിച്ചിട്ടു എന്ത് കാര്യം ? എനിക്ക് ജോലിയല്ലേ പ്രധാനം ? മൂന്നു മണിക്കൂര്‍ ഞങ്ങള്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു"

"ഹം.. ഓര്‍ക്കാനേ വയ്യ"

"ആ സ്ത്രീയാണെങ്കില്‍ നിരന്തരം ഒച്ചയിടും. എനിക്ക് ശ്രദ്ധ മാറിയാല്‍ തീര്‍ന്നില്ലേ? അവസാനം ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഷോട്ടുകള്‍ പെട്ടെന്ന് എടുത്തു തീര്‍ക്കേണ്ടി വന്നു. എന്റെ ഉപകരണത്തില്‍ അണ്ണാന്‍ മാര്‍ കടിച്ചു വലിക്കാന്‍ തുടങ്ങി"

"എന്ത് ? അണ്ണാന്‍ മാര്‍ താങ്കളുടെ ഉപകരണത്തില്‍ കടിച്ചോ ?"

"അതെ മേഡം.. സംസാരിച്ചു സമയം പോയി.. ഞാന്‍ ട്രൈപോഡ് (മൂന്ന് കാല്‍ ഉള്ള ക്യാമറ വയ്ക്കുന്ന സ്റ്റാന്റ്) ഫിറ്റ്‌ ചെയ്യട്ടെ. പണി തുടങ്ങണ്ടെ ?"

"അയ്യോ ട്രൈപ്പോടോ ?"

"എന്റെ Cannon വയ്ക്കാനേ.. വലുപ്പം കൂടുതല്‍ ആയതു കൊണ്ട് അധികനേരം കയ്യില്‍ പിടിക്കാന്‍ പറ്റില്ല"

സ്ത്രീ മോഹാലസ്യപ്പെട്ടു..

Thursday, 14 July 2016

ഹനുമാന്റെ ജാതി

ഒരു മുസ്ലിം പ്രമുഖനും ഒരു നായർ എ മാണിയും ഈഴവ പ്രമാണിയും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു പലതും സംസാരിച്ചിരിക്കെ സംഭാഷണം ഹനുമാനിൽ എത്തി. അപ്പോൾ ഒരു സംശയം ഹനുമാനെന്താ ജാതി?
മുസ്ലിം പ്രമാണി പറഞ്ഞു സംശയമെന്താ ഹനുമാൻ മുസ്ലിമാണ് കാരണം സുലൈമാൻ അത്ര മാൻ തുടങ്ങി മാൻ - ൽ അവസാനിക്കുന്ന പേരുകൾ മുസ്ലിം പേരുകളാണ്.
പെട്ടെന്ന് നായർ പ്രമാണി തിരുത്തി ഒരിക്കലുമല്ല ഹനുമാന്റെ വിനീത വിധേയത്വവും ഓശ്ചാനിച്ചുള്ള ആ നിൽപ്പും സ്വഭാവങ്ങളുമെല്ലാം ഒരു നായരുടേതാണ്.
ഇതു കേട്ട ഈഴവ പ്രമാണി ചിരിച്ചു കൊണ്ടു പറഞ്ഞു. നിങ്ങൾക്ക് എന്താ  ഇത്ര ബുദ്ധിയില്ലേ - ആരാന്റെ ഭാര്യയെ ആരാനോ അടിച്ചു കൊണ്ടുപോയതിന് സ്വന്തം വാലിൽ തീ കൊളുത്തി തെക്ക് വടക്ക് ചാടി നടക്കുന്ന മെങ്കിൽ ഉറപ്പായും ഹനുമാൻ ഈഴവനായിരിക്കണം - ഇതോടെ മൂവരും ഹനുമാൻ ഈഴവനാണെന്ന് സമ്മതിച്ചു

ഭാര്യയെ പേടി

രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.
ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്.
ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു:

'ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്..😜😜..

ദു:ശ്ശീലം

പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് പെണ്ണിൻറെ അച്ഛനോട് ദല്ലാൾ: ചെറുക്കന് ഒരു ദുശ്ശീലമുണ്ട്...അല്ല ഇന്നത്തെ കാ ലത്ത് അതത്ര കാര്യമാക്കാനില്ല...
അച്ഛൻ: എന്താ അത്?!!!
ദല്ലാൾ: അവൻ തൂറുന്നിടത്തു വച്ചൊരു ബീഡി വലിക്കും...
അച്ഛൻ: ശ്ശോ!!!!! അവനതു വായിൽ വച്ചു വലിച്ചൂടെ????

Tuesday, 7 June 2016

അടി വരുന്ന വഴി

ശക്തിയായി മഴ പെയ്യുന്നു. മഴയും നനഞ്ഞുകൊണ്ട്  കടയുടെ അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട് അവിടെ വായിനോക്കി നിന്നിരുന്ന ലാസർ,  ചാക്കോച്ചനെ അടിമുടി നോക്കിയിട്ടു ചോദിച്ചു. "ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ ചോര  ഒഴുകുന്നുണ്ടല്ലൊ?"  അപ്പൊഴാണ് ചാക്കോച്ചനും  അത് ശ്രദ്ധിച്ചത്. അത് കണ്ട
ഉടനെ ചാക്കോച്ചന്‍റെ ബോധം പോയി . കടത്തിണ്ണയില്‍ ഓടിക്കൂടിയ എല്ലാവരുടെയും സന്മനസാൽ ചാക്കോച്ചനെ വേഗം ആശുപത്രിയിൽഎത്തിച്ചു. പെട്ടന്നു തന്നെ കാഷ്വാലിറ്റിയില്‍ കയറ്റി ഡോക്റ്റര്‍ പരിശോധന ആരംഭിച്ചു. വാതിലടഞ്ഞു. പുറത്തെ ബൾബ് കത്തി. ഡോക്ടർ പെട്ടന്നു പുറത്തെക്കു വന്നുചോദിച്ചു. ."ഇദ്ദേഹത്തിന്റെ കൂടെ ആരാ വന്നത്? ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ എത്തിച്ചത്"  അത് കേട്ട  ലാസർ അഭിമാനത്തോടെ മുന്നോട്ട് വന്നു ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും ഡോക്ടർ ലാസറിന്റെ കരണത്തടിച്ചതും ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു ഒന്നും മനസിലാകാതെ നിന്ന ലാസർനോട് ഡോക്ടര് പറഞ്ഞു മേലാൽ ഇനി റോഡ് സൈഡിൽ വിൽക്കുന്ന അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ ഇതായിരിക്കും അവസ്ഥ.

Thursday, 5 May 2016

കള്ളന്‍

മാസത്തിന്റെ അവസാന ദിനങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം അടുത്ത മാസത്തേക്കുള്ള മുഴുവന്‍ പലവ്യഞ്ജനങ്ങളും വാങ്ങി വക്കും. പണ്ടുമുതലേ വീട്ടിലെ രീതി അതാണ്. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള സാധങ്ങള്‍ എല്ലാം വാങ്ങി വൈകിട്ട് ഏകദേശം ഒന്‍പതര മണിക്ക് വീട്ടില്‍ എത്തിയപ്പോള്‍ വീടിനുള്ളിലെ ഒരു ലൈറ്റ് ഇട്ടു വച്ചിരിക്കുന്നു. അത് കണ്ട ഭാര്യ എന്നെ കുറ്റപ്പെടുത്തി. "ഞാന്‍ ലൈറ്റെല്ലാം അണക്കും. നിങ്ങള്‍ അതെല്ലാം ഇട്ടുവക്കും. എന്നിട്ട് കുറ്റം മുഴുവനും എനിക്കും."
ഞാന്‍ കതകുതുറന്നു അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച. മിക്ക മുറികളിലും ലൈറ്റ് ഇട്ടു വച്ചിരിക്കുന്നു. അലമാരകള്‍ എല്ലാം തുറന്നിട്ടിരിക്കുന്നു. അവയിലെ സാധനങ്ങള്‍ എല്ലാം വലിച്ചുവാരി പുറത്തിട്ടിരിക്കുന്നു. അടുക്കളയില്‍ നിന്നും പുറത്തേക്കുള്ള കതകു തുറന്നിട്ടിരിക്കുന്നു. ചാടി പുറത്തിറങ്ങി ഭാര്യയോടു കള്ളന്‍ കയറിയ കാര്യം പറഞ്ഞു. അയല്‍ക്കാരെ എല്ലാം വിളിച്ചു കൂട്ടി. ഏനാത്ത് പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു. വിശദമായി പരിശോധിച്ചപ്പോള്‍ ജനല്‍ കതകുകള്‍ക്കിടയില്‍ പാരയോ മറ്റോ വച്ചു തിക്കി അവയുടെയെല്ലാം കൊളുത്തുകള്‍ പറിച്ചു കളഞ്ഞിട്ടുണ്ട്. ജനല്‍ അഴികള്‍ പകുതി അറുത്ത നിലയില്‍ ആണ്. വീട്ടിലെ ആസ്ബറ്റോസ് ഇട്ട ഒരു മുറിയുടെ ആസ്ബറ്റോസ് പൊട്ടിച്ച് കളഞ്ഞിട്ടുണ്ട്.
ഇന്നലെ വന്ന വിരലടയാള വിദഗ്ദ്ധര്‍ പറഞ്ഞത് വീട്ടില്‍ മോഷണം നടന്ന അന്ന് ഏതാണ്ട് പത്തോളം മറ്റുവീടുകളിലും മോഷണം നടന്നിട്ടുണ്ട് എന്നാണ്. ക്യാമറ വക്കുക, പട്ടിയെ വളര്‍ത്തുക തുടങ്ങിയ മറ്റ് ചില നിര്‍ദ്ദേശങ്ങളും പോലീസ് നല്‍കി.മറ്റു ചില അറിവുകളും പോലീസും നാട്ടുകാരും സമ്മാനിച്ചു. കള്ളന്‍ ഇനിയും വരും. നോക്കി വച്ചിട്ടു പോയതുകൊണ്ട് കള്ളന്മാര്‍ക്ക് ഇനി പണി എളുപ്പമാണ്. ചിലര്‍ പറഞ്ഞത് ഒന്നും കിട്ടാഞ്ഞത് കൊണ്ട് കള്ളന്‍ പാത്തിരുന്നു അടി തരും എന്നാണ്.
അലമാരകള്‍ ഒന്നും പൂട്ടിവക്കാഞ്ഞതുകൊണ്ടും വീട്ടില്‍ കാശോ ആഭരണങ്ങളോ ഒന്നും ഇല്ലാഞ്ഞത് കൊണ്ടും വലിയ നഷ്ടം ഒന്നും ഉണ്ടായില്ല. പക്ഷേ കുട്ടികളും ഭാര്യയും നന്നായി പേടിച്ചു. വീടു തരുന്ന ഒരു സുരക്ഷിതത്വ ബോധം അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കള്ളന്‍ കയറിയ വീട്ടില്‍ താമസിക്കുന്നത് ഒരു അനുഭവം തന്നെയാണ്. രാത്രിയില്‍ കേള്‍ക്കുന്ന ചെറിയ ശബ്ദങ്ങള്‍ പോലും നമ്മുടെ ഉറക്കം കളയും. നമ്മെ ഭയചകിതരാക്കും. പണ്ട് എന്റെ പഠനകാലത്ത്‌ അച്ഛന്‍ പറയുമായിരുന്നു "പഠിക്കുന്ന പിള്ളാരിങ്ങനെ കിടന്നുറങ്ങാന്‍ പാടില്ല. ശ്വാനനിദ്ര ആണ് വിദ്യാര്‍ത്ഥികളുടെ ലക്ഷണം." കള്ളന്‍ കയറിയ വീട്ടില്‍ താമസിക്കുന്നവരുടേയും മുഖ്യലക്ഷണം ശ്വാനനിദ്ര ആണ്.

Sunday, 20 March 2016

കുഴപ്പം



ഇപ്പം മാങ്ങാ സീസൺ. പറമ്പിലെ നാട്ടുമാവിൽ നിന്നും പഴുത്തു കൊഴിയുന്ന മാങ്ങ പെറുക്കി കൊണ്ട് വന്ന് ഭാര്യ ഒരു കറി വച്ചു. ഞാൻ പറഞ്ഞു. “നല്ല കറി. അമ്മയും മാമ്പഴ പുളിശ്ശേരി വക്കുമായിരുന്നു. അതേ രുചി. ”  ആ അഭിപ്രായം നന്നേ ഇഷ്ടപ്പെട്ടിട്ടാണോ അതോ മാങ്ങാ വെറുതേ കളയണ്ട എന്നു കരുതിയിട്ടാണോ എന്നറിയില്ല, പിന്നീടുള്ള കുറേ ദിവസങ്ങൾ മാമ്പഴപുളിശ്ശേരിയുടേതായിരുന്നു. ഒരു ദിവസം ചോറിൽ മാമ്പഴ പുളിശ്ശേരി ഒഴിച്ചപ്പോൾ ചോദിച്ചു “എന്തുവാടേ ഇതു? വേറേ കറിയൊന്നുമില്ലേ?.” ഉടനെ ഭാര്യ കുഞ്ഞുണ്ണിയോട് “നിന്റെ അച്ഛനു ഇന്ന് കാര്യമായ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു മടുപ്പുമില്ലാതെ മാങ്ങാക്കറി കൂട്ടിക്കൊണ്ടിരുന്ന ആള്  പെട്ടന്ന് ഒരു കാര്യവുമില്ലാതെ  പറയുന്നത് കേട്ടില്ലേ, മാങ്ങാക്കറി വേണ്ടാന്ന്...”

സഖ്യങ്ങള്‍

കമ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. ദക്ഷിണ വിയറ്റ്നാം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനാണ് അമേരിക്ക യുദ്ധത്തിൽ പ്രവേശിച്ചത്. മാര്‍ച്ച് 17, 1969 പ്രസിഡന്റ്‌ നിക്സണ്‍ നാപ്പാം ബോംബും ഏജന്റ് ഓറഞ്ചും കംബോഡിയയില്‍ ഇടാന്‍ അനുമതി നല്‍കിയ ദിവസം. യുദ്ധം മൂലമുണ്ടായ ജീവനഷ്ടം വളരെ ഉയർന്നതായിരുന്നു. ഏകദേശം 58,159 യു.എസ്. സൈനികർക്ക് പുറമേ രണ്ട് പക്ഷത്തുനിന്നുമായി മുപ്പത്-നാൽപത് ലക്ഷം വിയറ്റ്നാംകാരും 15-20 ലക്ഷം ലാവോഷ്യൻ, കംബോഡിയൻ ജനങ്ങളും യുദ്ധത്തിൽ മരണപ്പെട്ടു. 1975-ൽ കമ്യൂണിസ്റ്റ് ശക്തികൾ ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെതന്നെ ഉത്തര-ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിക്കപ്പെട്ടു.
എന്നാല്‍ ഇന്ന് സൌത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ഏറ്റവും അമേരിക്കന്‍ ചായ് വുള്ള രാജ്യമാണ് വിയറ്റ്നാം. 2015 ല്‍ വിയറ്റ്നാമില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം 92% ആളുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം അമേരിക്കയാണ്.
അമേരിക്കക്കും വിയെറ്റ്നാമിനും ഇടയില്‍ ഇത്രയും സൗഹൃദം ആകാമെങ്കില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ സഖ്യമാകുന്നതില്‍ എന്താണ് തെറ്റ്? ഒരു പക്ഷെ നാളെ സിപിഎമ്മും ബിജെപിയും തമ്മില്‍ ഒരു സഖ്യം രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

Wednesday, 17 February 2016

മലയാളി

ഒരു ഓഫീസിൽ ജോലി ചെയ്യുന്ന മൂന്നു പേർ. ഒരാൾ തമിഴൻ, ഒരാൾ ബംഗാളി, ഒരാൾ മലയാളി. രാവിലെ ടിഫിനും ഉച്ചക്കുള്ള ഭക്ഷണവും അവർ ഒരുമിച്ചിരുന്നാണ് കഴിക്കാറ്. ഒരു ദിവസം ബംഗാളി പറഞ്ഞു. " എനിക്ക് എന്നും രാവിലേം പൂരി, ഉച്ചക്കും പൂരി. എനിക്ക് മടുത്തു. നാളേം ഇതു തന്നെയാണങ്കിൽ ഞാൻ ഈ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ചാവും". തമിഴൻ പറഞ്ഞു. "ദോശ തിന്ന് ഞാനും മടുത്തു. നാളെ ഇതിനൊരു മാറ്റം ഉണ്ടായില്ലങ്കിൽ ഞാനും കെട്ടിടത്തിനു മുകളിൽ നിന്നും താഴെ ചാടും ". മലയാളി പറഞ്ഞു. "എന്റെ കാര്യമാ ഏറ്റവും കഷടം. എന്നും രാവിലേം ഉച്ചക്കും ചോറും ചമ്മന്തിയും. നാളെ ഇതിനൊരു മാറ്റം ഉണ്ടായില്ലങ്കിൽ നിങ്ങ ളുടെ ഒപ്പം മരിക്കാൻ ഞാനും ഉണ്ടാവും."
ഇങ്ങനെ തീരുമാനിച്ച് മൂന്നു പേരും വീട്ടിൽ പോയി. അടുത്ത ദിവസം ഉച്ചക്ക് മൂന്നു പേരും കഴിക്കാനിരുന്നു. ബംഗാളി പൊതിയഴിച്ചു നോക്കി. എന്നത്തേയും പോലെ പൂരി പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ട ബംഗാളി കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടി. തമിഴന്റേയും മലയാളിയുടേയും അവസ്ഥ മറിച്ചായിരുന്നില്ല. അവരും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
സഹപ്രവർത്തകർ അനുശോചനമറിയിക്കാൻ ബംഗാളി യുടെ വീട്ടിൽ ചെന്നപ്പോൾ ബംഗാളിയുടെ വീട്ടുകാർ ഭയങ്കര കരച്ചിൽ. " ഈ മനുഷ്യന് പുരി മടുത്തെങ്കിൽ അതൊന്നു പറയരുതായിരുന്നോ? ഇഷ്ടമുള്ളത് എന്തായാലും ഞങ്ങൾ വച്ച് കൊടുത്തേനേല്ലോ." തമിഴന്റെ വീട്ടിൽ ചെന്നപ്പോൾ ഇതു തന്നെ പറഞ്ഞ് അവരും വല്യ കരച്ചിൽ. മലയാളിയുടെ വീട്ടിൽ ചെന്നപ്പോൾ അവരാകെ അന്തം വിട്ടിരിപ്പാണ്. " എന്നാലും ഈ മനുഷ്യന് ഇതെന്തു പറ്റി? രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതും പൊതി കെട്ടുന്നതും എല്ലാം ആ മനുഷ്യൻ. എന്നിട്ട് അതിന്റെ പേരും പറഞ്ഞ് ചാടി ചത്തിരിക്കുന്നു. ഇതിനൊക്കെ എന്തോ പറയാനാ"

ഭരണിയുടച്ച അമ്മാവന്‍

പണ്ട് ഒരു വീട്ടില്‍ ആറു ആങ്ങളമാര്‍ക്ക് ഒരേ ഒരു പെങ്ങള്‍. പെങ്ങളുടെ വീട്ടിലെ കാര്യങ്ങള്‍ എല്ലാംനോക്കിനടത്തിയിരുന്നത് രണ്ടാമത്തെ ആങ്ങള ആയിരുന്നു. ഒരു ദിവസം പുള്ളിയുടെ കയ്യില്‍നിന്നും ഒരു ചെറിയ ഭരണി താഴെ വീണുടഞ്ഞു. അന്ന്മുതല്‍ അനന്തിരവര്‍ പുള്ളിയെവിളിച്ചിരുന്നത്‌ ഭരണിയുടച്ച അമ്മാവന്‍ എന്നും , പെങ്ങള്‍ വിളിച്ചിരുന്നത് ഭരണിയുടച്ച ചേട്ടന്‍ എന്നും ആയിരുന്നു.