Tuesday, 7 June 2016

അടി വരുന്ന വഴി

ശക്തിയായി മഴ പെയ്യുന്നു. മഴയും നനഞ്ഞുകൊണ്ട്  കടയുടെ അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട് അവിടെ വായിനോക്കി നിന്നിരുന്ന ലാസർ,  ചാക്കോച്ചനെ അടിമുടി നോക്കിയിട്ടു ചോദിച്ചു. "ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ ചോര  ഒഴുകുന്നുണ്ടല്ലൊ?"  അപ്പൊഴാണ് ചാക്കോച്ചനും  അത് ശ്രദ്ധിച്ചത്. അത് കണ്ട
ഉടനെ ചാക്കോച്ചന്‍റെ ബോധം പോയി . കടത്തിണ്ണയില്‍ ഓടിക്കൂടിയ എല്ലാവരുടെയും സന്മനസാൽ ചാക്കോച്ചനെ വേഗം ആശുപത്രിയിൽഎത്തിച്ചു. പെട്ടന്നു തന്നെ കാഷ്വാലിറ്റിയില്‍ കയറ്റി ഡോക്റ്റര്‍ പരിശോധന ആരംഭിച്ചു. വാതിലടഞ്ഞു. പുറത്തെ ബൾബ് കത്തി. ഡോക്ടർ പെട്ടന്നു പുറത്തെക്കു വന്നുചോദിച്ചു. ."ഇദ്ദേഹത്തിന്റെ കൂടെ ആരാ വന്നത്? ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ എത്തിച്ചത്"  അത് കേട്ട  ലാസർ അഭിമാനത്തോടെ മുന്നോട്ട് വന്നു ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും ഡോക്ടർ ലാസറിന്റെ കരണത്തടിച്ചതും ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു ഒന്നും മനസിലാകാതെ നിന്ന ലാസർനോട് ഡോക്ടര് പറഞ്ഞു മേലാൽ ഇനി റോഡ് സൈഡിൽ വിൽക്കുന്ന അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ ഇതായിരിക്കും അവസ്ഥ.

No comments:

Post a Comment